ന്യൂഡൽഹി: കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്യുടെ പിൻഗാമിയെ തെരഞ്ഞെടുത്തിട്ടില്ലെന്ന് ഇറേനിയൻ വൃത്തങ്ങൾ.
പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ആയത്തൊള്ള ഡോ. അബ്ദുൾ മജീദ് ഹക്കീമിലാഹി പറഞ്ഞു. ഇറേനിയൻ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധിയാണ് ഇദ്ദേഹം.
ഖമനയ്യുടെ പിൻഗാമിയായി മകൻ മുജ്തബയെ തെരഞ്ഞെടുത്തെന്ന് റിപ്പോർട്ടുണ്ടായിരുന്നു. പരമോന്ന നേതാവ് സ്ഥാനത്തേക്ക് ഒട്ടേറെ സ്ഥാനാർഥികളുണ്ടെന്നും ആയത്തൊള്ള മുജ്തബ അവരിൽ ഒരാൾ മാത്രമാണെന്നും ഹക്കീമിലാഹി പറഞ്ഞു.
ആയത്തൊള്ള ഖമനയ്യുടെ മകൻ എന്ന നിലയിലല്ല മുജ്തബയെ പരിഗണിക്കുന്നതെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.